Showing posts with label വ്യക്തികള്‍. Show all posts
Showing posts with label വ്യക്തികള്‍. Show all posts

Saturday, 23 June 2007

അറിയപ്പെടാത്ത ഒരേട്‌

സ്വാതന്ത്ര്യ സമരസേനാനി ശ്രീ കെ. ശങ്കരന്‍ നായര്‍ 1988 ജൂണില്‍ ഏലംകുളത്ത്‌ അന്തരിച്ചു. 3 വര്‍ഷത്തിലധികം ഏലംകുളത്ത്‌ താമസിച്ചു 1920-21 കാലത്ത്‌ ഖിലാഫത്ത്‌ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന്‌ മോഴിക്കുന്നത്ത്‌ നമ്പൂതിരിപ്പാടിനോടൊപ്പം പ്രവര്‍ത്തിച്ച കുളപ്പുറത്ത്‌ അയ്യപ്പന്‍ നായരുടെ മരുമകനായ ഇദ്ദേഹം 1943ല്‍ സുഭാഷ്‌ ചന്ദ്രബോസിന്റെ ആഹ്വാനത്തില്‍ ആകൃഷ്ടനായി ഐ.എന്‍.എയില്‍ ചേര്‍ന്നു. 1936 മുതല്‍ സിംഗപ്പൂരില്‍ കപ്പല്‍ ജോലിക്കാരനായിരുന്നു. വിടേശസമ്പാദ്യമെല്ലാം ഇന്ത്യന്‍ ഇന്‍ഡിപ്പെന്റന്റ്‌ ലീഗിന്‌ സംഭാവന ചെയ്ത്‌ ഐ.എന്‍.എയില്‍ ചേന്ന ശങ്കരന്‍ നായര്‍ യുദ്ധത്തിനിടയില്‍ ഷെല്ലേറ്റ്‌ പരിക്കുപറ്റി ബ്രിട്ടീഷുകാരുടെ പിടിയില്‍ പെട്ടു. വലതുകണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായും ഇടതുകണ്ണിന്റെ കാഴ്ച്ച ഭാഗികമായും നഷ്ടപ്പെട്ടിരുന്നു. മണിപ്പൂര്‍ കോണ്‍സെന്റ്രേഷന്‍ ക്യാമ്പിലും ജയിലിലും ഏതാനും മാസം കഴിഞ്ഞു. ഒടുവില്‍ സ്വതന്ത്രനായി മദിരാശിയില്‍ എത്തി.

1986ല്‍ ക്യാപ്റ്റന്‍ ലക്ഷ്മി പെരിന്തല്‍മണ്ണയില്‍ വന്നപ്പോള്‍ കാണുകയും പരിചയം പുത്തുക്കുകയും ഉണ്ടായി.

മണ്ണ്‌ പൊന്നാക്കി മാറ്റിയവര്‍

പഞ്ചായത്തിന്റെ ആറാം വാര്‍ഡില്‍ വടക്കു പടിഞ്ഞാറുഭാഗത്ത്‌ കിടക്കുന്ന ചീരട്ടാമലയുടെ ചെരിവ്‌ പ്രദേശമായ കോട്ടപറമ്പിലാണ്‌ കുടിയേറ്റ കൃഷിക്കാര്‍ ആദ്യം വന്നെത്തിയത്‌. 1947ല്‍ കോട്ടയത്തുനിനെത്തിയ ഏഴ്‌ കുടുംബങ്ങളായിരുന്നു ഏലംകുളത്തെ ആദ്യ കുടിയേറ്റ കര്‍ഷകര്‍. പുല്ലുകലായില്‍ വര്‍ഗീസ്‌, കയ്യാലകത്ത്‌ ചാക്കോ, പുളിമൂട്ടില്‍ ചെറിയാന്‍, കയ്യാലകത്ത്‌ കുര്യന്‍, പടിയറ ഐപ്പ്‌ എന്ന ചാണ്ടിപ്പിള്ള, പടിയ മാണി എന്ന ജോര്‍ജ്ജ്‌ എന്നീ ഏഴ്‌ പേരില്‍ പടിയറ ജോര്‍ജ്ജ്‌ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. മുണ്ടെക്കാട്‌ സുപ്രന്‍ നമ്പൂതിരിയുടെ കാട്‌പിടിച്ചുകിടക്കുന്ന 88 എക്കര്‍ ഭൂമി കാണം ചാര്‍ത്തായി എടുത്തിട്ടാണ്‌ ഇവര്‍ കൃഷി ഇറക്കിയത്‌. കാടുവെട്ടിത്തെളിച്ച്‌ കാട്ടുപോത്തിനോടും കാട്ടുപന്നിയോടും മാരകരോഗങ്ങളോടും മല്ലടിച്ച്‌ ഇവര്‍ മണ്ണിനെ പൊനാക്കി മാറ്റി. ഒരു നേരത്തെ ആഹരത്തിനുപോലും വിഷമിച്ച ജീവിതമായിരുന്നു അന്നവരില്‍ പലര്‍ക്കും. കുരുമുളകും കപ്പയും വാഴയും റബ്ബറും കശുവണ്ടിയും കൃഷിചെയ്യേണ്ട വിധം അധ്വാനശീലരായ ഇവര്‍ ഇന്നാട്ടുകാരെ പഠിപ്പിച്ചുവെന്നുപറഞ്ഞാല്‍ തെറ്റില്ല. കഠിനാധ്വാനത്തിന്റെ പ്രതീകങ്ങളായിരുന്ന ഇവരെല്ലാം നാട്ടുകാര്‍ക്ക്‌ അക്കാരണം കൊണ്ടു തന്നെ പ്രിയപ്പെട്ടവരായി.

1960കളിലാണ്‌ ചീരട്ടാമലയിലേക്കുള്ള ചെമ്മണ്‍ പാത രൂപം കൊള്ളുന്നത്‌. ഇന്നും അത്‌ ചെമ്മണ്‍ പാത തന്നെയായി കിടക്കുന്നു. അടുത്തകാലത്ത്‌ എല്ലാം മാറി, ടാറിട്ടു.