Saturday 23 June, 2007

ചരിത്ര പശ്ചാത്തലം

കേരളത്തിലെ ഒരു‍ ഗ്രാമത്തിന്റെ ചരിത്രം പരിശോധിക്കേണ്ടത്‌ അവിടത്തെ വിളഭൂമികളുടെ ഉത്ഭവവും വീടുകളുടെ നിര്‍മ്മാണവും എന്നു തുടങ്ങി എന്ന അന്വേഷണത്തോടെയാണ്‌. ഏലംകുളത്ത്‌ നെല്‍ വയലുകള്‍ കിളച്ചുണ്ടാക്കിയതിന്റെയും കുന്തിപ്പുഴയുടെ തീരത്ത്‌ വീടുകള്‍ നിര്‍മ്മിച്ചതിന്റെയും കഥ അന്വേഷിച്ചാല്‍ കണ്ടെത്താമെന്നാണ്‌ തോന്നുന്നത്‌. കേരളത്തിലെ മറ്റു പല പ്രദേശങ്ങളിലേയും പോലെ നന്നങ്ങാടികളും മറ്റും ഇവിടെയുമുണ്ട്‌. ഇവിടുത്തെ ക്ഷേത്രങ്ങളുടെ ഒപഴക്കവും പരിശോധിച്ച്‌ കണ്ടുപിടിക്കേണ്ടതായിട്ടാണിരിക്കുന്നത്‌.


മൂന്നുപ്രധാന ജന്മികുടുംബങ്ങളും അവരുടെ അടിയാളന്മാരും എന്ന നിലയിലാണ്‌ ഏലംകുളത്തെ കാര്‍ഷിക വ്യ്‌വസ്ഥാബന്ധം. ഏലംകുളം മന, മുതുകുറുശ്ശി മന, പുതുമന എന്നിവരാണ്‌ മൂന്നു ജന്മിമാര്‍. ഇതില്‍ മുതുകുറുശ്ശിമനക്കാര്‍ മണ്ണാര്‍ക്കാട്ടുനിന്നും പുതുമനക്കാര്‍ വൈക്കത്തുനിന്നും വന്നവരാണെന്നാണ്‌ കേള്‍വി. ഏലംകുളം മനക്കാര്‍ എവിടെനിന്നും വന്നുവെന്നറിയില്ല. (സാമൂതിരി കൊണ്ടുവന്നതാണെന്നും ഏലംകുളം മനക്കാരും മുതുകുറുശ്ശി മനക്കാരും ഒന്നാണെന്നും അരിയിട്ടുവാഴ്ചയില്‍ ആഢ്യത്വം നഷ്ടപ്പെട്ടതാണെന്നും വി.ടിയോ മറ്റോ എഴുതിയതുവായിച്ചതോര്‍ക്കുന്നു)


ഏലംകുളത്തെ കൃഷിഭൂമി ഉണ്ടായകാലത്ത്‌ ഏതായാലും ഏലംകുളം മനക്കാര്‍ ജന്മികളല്ല എന്ന്‌ വ്യക്തമാക്കുന്ന ഐതിഹ്യങ്ങള്‍ ഉണ്ട്‌. നെല്വയലുകള്‍ക്ക്‌ ജന്മിമാരില്ലാത്തതിനാല്‍ ഉടമസ്ഥന്മാര്‍ക്ക്‌ പകര്‍ച്ചവ്യാധി പിടിപെട്ടതിന്റെയും അതിനുപരിഹാരമായി ഭ്രാഹ്മണരെ ജന്മിമാരായി ക്ഷണിഹ്ചതിന്റെയും കഥകള്‍ ഇവിടുത്തെ ജന്മി വ്യവസ്ഥ വളാരെ അടുത്തകാലത്തുണ്ടായതാണെന്ന്‌ തെളിയിക്കുന്നു.
മുസ്ലീം കൃഷിക്കാര്‍ക്ക്‌ ഇവിടെ ആദ്യം മുതല്‍ തന്നെ സ്ഥാനമുണ്ടെങ്കിലും മുസ്ലീം പള്ളിക്ക്‌ നൂരില്‍പ്പരം കൊല്ലത്തെ ചരിത്രമേ ഉള്ളൂ. മല്ലിശ്ശേരി പള്ളിയാണ്‌ ആദ്യത്തെ പള്ളി. അതിനുമുന്‍പ്‌ നിരവധി നാഴിക അകലെയുള്ള പുത്തനങ്ങാടിപ്പള്ളിയിലും മറ്റുമായിരുന്നു മുസ്ലീംഗള്‍ പോരി പ്രാര്‍ഥിച്ചിരുന്നതും മറ്റും. മതപഠനത്തിന്‌ സൌകര്യം ഇവിടെ ഉണ്ടായിരുന്നില്ല.

1921 ലെ ഖിലാഫത്ത്‌ പ്രസ്ഥാനം ഏലംകുളത്തെ സംബന്ധിച്ചിടത്തോളം തികഞ്ഞ മതസൌഹാര്‍ദ്ദത്തിന്റെ ഘട്ടമായിരുന്നു. മേല്‍പ്പറഞ്ഞ മൂന്നു ജന്മിഗൃഹങ്ങളിലും യാതൊരു കയ്യേറ്റങ്ങളും ഉണ്ടാകാതെ ഏലംകുളത്തുള്ള മുസ്ലീം കൃഷിക്കാരുടെ നേതൃത്വത്തില്‍ സംരക്ഷണം ഉണ്ടായി. അന്നത്തെ സമ്പ്രദായമനുസരിച്ച്‌ അയിത്തം ആചരിച്ചുകൊണ്ടുള്ള സംരക്ഷണമായിരുന്നു അത്‌.
എന്നാല്‍ ഈ സൌഹാര്‍ദ്ദം തകര്‍ക്കാന്‍ സര്‍ക്കാരിന്റെയും റാവന്യൂ മേലധികാരികളുടെയും ഭാഗത്തുനിന്ന്‌ ബോധപൂര്‍വ്വമായ ശ്രമമുണ്ടായി. പട്ടുകുത്ത്‌ മൊയ്തീന്‍ കുരുക്കള്‍ എന്നാ ആളെ ലഹളത്തലവനെന്ന്‌ മുദ്രകുത്തി വീട്ടുമുറ്റത്ത്‌ വെച്ച്‌ പട്ടാളം വെടിവെച്ചു കൊല്ലുകയുണ്ടായി. പട്ടുകുത്ത്‌ മൊയ്തീന്‍ കുരുക്കള്‍ യഥാര്‍ഥത്തില്‍ ഏലംകുളം മനക്കിലേക്ക്‌ അന്യദേശത്തുനിന്ന്‌ ലഹളക്കാര്‍ വന്നപ്പോള്‍ (ഇപ്പോളത്തെ ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്ന്‌) തടഞ്ഞുനിര്‍ത്തിയ ആളായിരുന്നു. ഏലംകുളം മനയ്ക്കലെ വൈദ്യന്മാര്‍ കൂടിയായിരുന്നു പട്ടുകുത്ത്‌ കുരുക്കന്മാര്‍.. (അറിയപ്പെടാത്തെ ഇ.എം.എസ്‌ എന്ന ഗ്രന്ഥത്തില്‍ പട്ടുകുത്ത്‌ കുരുക്കള്‍ ഇ.എം.എസ്സിനെ ചികിത്സിച്ചിരുന്നതിന്റെ വിവരമുണ്ട്‌.)പട്ടുകുത്ത്‌ മൊയ്തീന്‍ കുരുക്കളുമൊത്ത്‌ ആറുമാസക്കാലത്തോളം മഴയ്ത്തും ഇരുട്ടത്തും മനകാവലിന്‌ കൂടിയ വട്ടപ്പറമ്പില്‍ കൊണ്ട എന്ന ആള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്‌. (ഇതെഴുതിയത്‌ 1995 ജനകീയാസുത്രണക്കാലത്ത്‌) എലംകുളത്തെവിടേയും ലഹളക്കാലത്ത്‌ ഒരനിഷ്ട സംഭവവും ഉണ്ടായില്ല. കള്ളുഷാപ്പുകളും സര്‍ക്കാര്‍സ്ഥപനമെന്ന നിലയില്‍ ഒരു സ്കൂളും ചിലര്‍ ചേര്‍ന്ന്‌ കത്തിക്കുകയുണ്ടായി. എന്നാല്‍ ആ പ്രതിഷേധം തുടരുകയുണ്ടായില്ലത്രെ. (മനഴി ഗോവിന്ദന്‍ നായര്‍ മാസ്റ്റര്‍ട്‌ ഇടപെട്ടതിനാല്‍) എല്ലാ ലഹളയും ഒതുങ്ങിക്കഴിഞ്ഞപ്പോള്‍ പട്ടാളം വന്ന്‌ അകാരണമായി കുരുക്കളെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഒരര്‍ഥത്തില്‍ മോഴിക്കുന്നത്ത്‌ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ അനുഭവമായിരുന്നു പട്ടുകുത്ത്‌ കുരുക്കള്‍ക്ക്‌. ലഹളക്കാലത്ത്‌ സമാധാനത്തിന്‌ ശ്രമിച്ചതിനാണല്ലോ അദ്ദേഹം ശിക്ഷിക്കപ്പെട്ടത്‌. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്‌ പക്ഷെ ജീവന്‍ നഷ്ടപ്പെട്ടില്ല.


പട്ടുകുത്ത്‌ കുരുക്കളെ വെടിവെച്ചുകൊന്നസംഭവത്തിനുശേഷം പുതുതായി ലഹള ഉണ്ടാകുമോ എന്ന ഒരു ഭ്ഹീതി പരിസരങ്ങളിലുള്ള ഹിന്ദുകുടുംബങ്ങളില്‍ പരന്നതായി പഴമക്കാര്‍ പറയുന്നു. കുരുക്കളുടെ സുഹൃത്തുകൂടിയായിരുന്ന അംശം അധികാരി രാമന്‍ നായര്‍ അന്നുതന്നെ സ്ഥാനം ഒഴിഞ്ഞത്രെ. താന്‍ സ്ഥനം ഒഴിഞ്ഞ കത്തും അംശത്തിലെ ലഹളക്കാരുടെ ലിസ്റ്റും മനഴിമാസ്റ്റര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന മനഴി ഗോവിന്ദന്‍ നായരുടെ പക്കല്‍ കൊടുത്തയക്കുകയാണത്രെ ഉണ്ടായത്‌. മനഴി മാസ്റ്റര്‍ ലഹളക്കാരുടെ ലിസ്റ്റ്‌ അധികൃതര്‍ക്ക്‌ നല്‍കിയില്ല. ലഹളക്കാരുടെ ലിസ്റ്റ്‌ യഥാര്‍ത്ഥത്തില്‍ ഗ്രാമത്തിലെ മുസ്ലീങ്ങളുടെ ലിസ്റ്റായിരുന്നു. അങ്ങനെ നല്‍കണമെന്നായിരുന്നുവത്രെ അന്നത്തെ നിര്‍ദ്ദേശം. ഏതായാലും എലമകുളം അംശത്തില്‍ വ്യാപകമായ ശിക്ഷ ഉണ്ടായില്ല. കൂട്ടത്തോടെ നാറ്റുകടത്തലും ഉണ്ടായില്ല. മനഴി മാസ്റ്ററുടെ(ആര്‍.എന്‍.മനഴി അദ്ദെഹത്തിന്റെ തന്നെ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ്‌)ഇംഗ്ലീഷ്‌ വിദ്യാഭ്യാസവും ശക്തമായ ഇടപെടലും ഇക്കാര്യത്തില്‍ വളരെ സഹായമായി എന്നുപായാം.


ഏതായാലും കുരുക്കളോട്‌ ചെയ്ത അനീതിയും കടുംകൈയ്യും ഇന്നും എലംകുളത്തുകാരുടെ മനസ്സില്‍ വലിയ വേദനയായിക്കിടക്കുന്നു.
ഖിലാഫത്ത്‌ പ്രസ്ഥാനത്തിനു മുമ്പും പിമ്പും ദേശീയ പ്രസ്ഥാനമായി എലംകുളത്തിന്‌ ബന്ധമുണ്ടായിരുന്നു. ഖിലാഫത്തിനുമുന്‍പുള്ള ബന്ധം പുതുമന സങ്കരന്‍ നമ്പൂതിരിയും കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തില്‍ ഒതുങ്ങുന്നു. ആനിബസന്റിന്റെയും മഞ്ചേരിരാമയ്യരുടെയും കാലത്ത്‌ മിതവാദി കോണ്‍ഗ്രസ്സുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം, വള്ളുവനാട്‌ താലൂക്ക്‌ ബോര്‍ഡ്‌ മെംബറെന്ന നിലയിലുള്ള പ്രവര്‍ത്തനം മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ അദ്ദേഹത്തെ പ്രശസ്തനാക്കി. ഖിലാഫത്തില്‍ മുസ്ലീങ്ങളെ ദ്രോഹിക്കുന്നതിനെതിരായ ഇടപെടല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി പറയപ്പെടുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരെ അധികൃതര്‍ കേസ്സെടുത്തതായും ജയില്‍ഭീഷണി ഉയര്‍ത്തിയതായും പറയുന്നുണ്ട്‌.

ദേശീയ പ്രസ്ഥനത്തില്‍ ഈ.എമെസ്സിന്റെ വരവോടേയാണ്‌ ഏലംകുളം അശസ്തമാകുന്നത്‌. ഇ.എം.എസ്സിന്റെ അറസ്റ്റും ജയില്വാസവും, ജയില്വാസംകഴിഞ്ഞുള്ള ഏലംകുളത്തെ താമസ്വൌം ദേശീയനേതക്കര്‍ന്മാരുടെ സ്ഥിരമായ സന്ദര്‍ശനവും 1932 മുതല്‍ തന്നെ ഈ കൊച്ചുഗ്രാമത്തെ വാര്‍ത്താപ്രാധാന്യമുള്ളതാക്കി. പിന്നീട്‌ 1940ല്‍ ഇ.എം.എസ്സ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തീരുമാനമനുസരിച്ച്‌ ഒളിവില്‍ പോകുന്നതുവരെ പതിനെട്ടുവര്‍ഷക്കാലത്തിനിടയ്ക്ക്‌ ചരിത്രപ്രാധാന്യമുള്ള പല സന്ദ്രര്‍ശനങ്ങളും ഏലംകുളത്തുണ്ടായിട്ടുണ്ട്‌. പലപ്പോഴും ഇവിടം ദേശീയനേതാക്കന്മാരുടെ സങ്കേതമായിത്തീര്‍ന്നു.

മഹാനായ തത്വചിന്തകന്‍ ശ്രീ രാഹുല്‍ സാംകൃത്യായന്‍ എലംകുളം സന്ദര്‍ശിച്ചിട്ടുണ്ടോ എന്നു സംശയിക്കണം. സ്വാതന്ത്ര്യത്തിനുമുന്‍പ്‌ ഈ.എം.എസ്സിനെപ്പറ്റി അദ്ദേഹം എഴുതിയ ഒരു ജീവചരിത്രക്കുരിപ്പില്‍ വള്ളുവനാടന്‍ നെല്‍പ്പാടങ്ങളെപ്പറ്റി നേരില്‍ കണ്ടപോലെയുള്ള വിവരണമുണ്ട്‌.

സുന്ദരയ്യ, എസ്‌.വി ഘാട്ടെ, പി.സി.ജോഷി തുടങ്ങിയവര്‍ ഇക്കാലത്ത്‌ എലംകുളം സന്ദര്‍ശിച്ച അഖിലെന്ത്യാ നേതാക്കന്മാരില്‍ ചിലരാണ്‌. എ.കെ.ജിയും ഇസ്സഹാക്കും ഏലംകുളത്ത്‌ ഒളിവില്‍ കഴിഞ്ഞവരാണ്‌. ഇ.പി. ഗോപാലന്‍, ഗോവിന്ദന്‍ നമ്പ്യാര്‍, കുഞ്ഞന്‍ വാരിയര്‍, പി.വി കുഞ്ഞുണ്ണി നായര്‍, കൊങ്ങശ്ശേരി കൃഷ്ണന്‍ എന്നിവരെല്ലാം ഏലംകുളത്ത്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്നവരാണ്‌. പി. കൃഷ്ണപിള്ളയും കെ.എ കേരളീയനും മറ്റും ഏലംകുളത്ത്‌ സ്ഥിരം സന്ദര്‍ശകരായിരുന്നു. ഇടയ്ക്കല്‍ രാമന്‍ നായര്‍, ട്ടാട്ടന്‍, സി.കെ. കൃഷ്ണന്‍ നായര്‍,സി.കെ ഗോപാലന്‍ നായര്‍,പുന്നശ്ശേരി മരയ്ക്കാര്‍, സി.അച്ചുതന്‍ നായര്‍, സി.ജി മാസ്റ്റര്‍ തുടങ്ങിയവെര്‍ല്ലാം ഈ നേതാക്കന്മാരുമായി ആത്മബന്ധം പുലര്‍ത്തിയവരായിരുന്നു. അക്കാലത്ത്‌ ഏലംകുളത്ത്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെ സെക്രട്ടറിയായിരുന്ന വീരാന്‍ കുട്ടി മൊല്ല അന്നത്തെ നേതാക്കന്മാരുടെ മിക്കപേരുടെയും പ്രസംഗങ്ങള്‍ ഓര്‍ത്തു പറയാന്‍ കഴിവുള്ളയാള്‍ കൂടിയാണ്‌. സീതിസാഹിബിന്റെയും അബ്ദുറഹ്മാന്‍ സാഹിബിന്റെയും പ്രസംഗങ്ങള്‍ അദ്ദേഹമ്ര്ക്കുന്നു. അക്കാലത്തെ ഒളിവു രേഖകള്‍ സൂക്ഷിക്കാന്‍ സഹായിച്ചുകൊണ്ടാണ്‌ മൊല്ലാക്ക ആദ്യകമ്യൂണിസ്റ്റ്‌ പ്രസ്ഥനവുമായി ബന്ധപ്പെടുന്നത്‌.
ഏതായാലും ഖിലാഫത്തുപ്രസ്ഥനക്കാലത്ത്‌ കോട്ടം തട്ടാതെ നിന്ന സമുദായസൌഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം ഈ ദേശീയ പ്രസ്ഥാനനേതാക്കന്മാരുമായുള്ള ബന്ധം കാരണം എലംകുളത്ത്‌ വളരെയേറെ മികവേറിയ രാഷ്ട്രീയോല്‍ബുദ്ധതയുടെ അടിത്തറയായി മാറി. ഇന്നും ഈ ഗ്രാമത്തില്‍ മത സൌഹാര്‍ദ്ദത്തിന്‌ ഭീഷണിയുണ്ടാക്കുന്ന സംഭവങ്ങളെക്കുറിച്ച്‌ വേവലാതിയില്ലാത്തതിന്‌ ഈ മഹത്‌ സമ്പര്‍ക്കം വലിയ സംഭാവന നല്‍കിയിട്ടുണ്ട്‌. പുന്നശ്ശേരി അവറാന്‍ ഹജു, പുന്നശ്ശേരി മരയ്ക്കാര്‍, വീരാന്‍ കുട്ടിമൊല്ല, കുയിലന്‍ മുഹമ്മദ്‌ തുടങ്ങി വളരെ പേര്‍ വിദ്യാഭ്യാസം കുറഞ്ഞവരെങ്കിലും ഈ നേതാക്കന്മാരുമായി ഇടപഴകാന്‍ അവസരം ലഭിച്ചവരാണ്‌.
1921-ലെ ഖിലാഫത്തിനെ തുടര്‍ന്ന്‌ ഉണ്ടായ കഷ്ടതകളും-കൃഷി ഇറക്കായും മറ്റും- 1924ലെയും 1941ലെയും വെള്ളപ്പൊക്കക്കെടുതികളും 1942ലെ കോളറയും 1939-45 കാലത്തെ യുദ്ധക്കെടുതിയും അതെത്തുടര്‍ന്നുള്ള ക്ഷാമവും എല്ലാം ഈ ഗ്രാമത്തിന്‌ സംഭവബഹുലമായ ഒരു സമീപകാലചരിത്രം നല്‍കുന്നതാണ്‌. അക്കാലങ്ങളിലെല്ലാം-പ്രത്യെകിച്ചും കോളറയിലും വെള്ളപ്പൊക്കത്തിലും-ജീവന്‍ വിലവെക്കാതെ സേവനത്തിനിറങ്ങിയ നിരവധിപേര്‍ ഈ ഗ്രാമത്തിലുണ്ട്‌. കോളറക്കാലത്തെ ശവം മറവുചെയ്യാന്‍ മുസ്ലീങ്ങളുടെ ഒരു മുന്‍കയ്യ്‌ ചിലേടങ്ങളില്‍ വലിയ ആശ്വാസം നല്‍കിയതായി പഴമക്കാര്‍ പറയുന്നുണ്ട്‌.
ഭൂവുടമ ബന്ധങ്ങളില്‍ വളരെ നേരത്തെ മാറ്റം വന്നു തുടങ്ങി.


1957ല്‍ ഇ.എം.എസ്‌ മന്ത്രിസഭ വന്ന കാലത്തുതന്നെ ഏലംകുളം മന വക സ്ഥലങ്ങളില്‍ കുറെ ഭാഗം (ചേലാമലയും മറ്റും) കൃഷിക്കാര്‍ക്ക്‌ നല്‍കി.
ഇ.എം.എസ്‌ 1940കളില്‍ തന്നെ കൃഷിഭൂമി കിട്ടിയ പ്രതിഭലത്തിന്‌ കൈവശക്കാര്‍ക്ക്‌ കൊടുത്തിരുന്നു. ഇങ്ങനെ കിട്ടിയ പ്രതിഭലം പാര്‍ട്ടിക്ക്‌ കൊടുത്തു. അത്‌ ഏലംകുളത്തുള്ള ജന്മി കുടിയാന്‍ ബന്ധങ്ങളില്‍ വലിയ മാറ്റമുണ്ടാക്കി.

ഇ.എമെസിന്റെ ഗുരുനാഥനായിരുന്ന ശ്രീ മനഴി ഗോവിന്ദന്‍ നായര്‍ മാസ്റ്റര്‍ ഏലംകുളം മനക്കാര്‍ക്കെതിരെ കേസ്സ്‌ നടത്തിയിരുന്നു. ഒഴിപ്പിക്കലിനെതിരായ നേരിടലുകളെ തുടര്‍ന്നുണ്ടായ കേസ്സുകളായിരുന്നു അവ. നിരവധി മുസ്ലീം കൃഷിക്കാര്‍ ഇങ്ങനെയുള കേസ്സുകളില്‍ മനഴി മാസ്റ്ററോടൊപ്പം കക്ഷി ചേര്‍ന്നിരുന്നു. ("ഇവരുടെ എണ്ണം ഒരവസരത്തില്‍ 16ലേറെ ആയിരുന്നു"-എന്ന്‌ ട്ടാട്ടന്‍). ഗ്രാമത്തിലെ കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനവും ആദ്യകാലങ്ങളില്‍ തന്നെ ആരംഭിച്ചു. ജന്മിത്വത്തിന്നെതിരായ സമരത്തില്‍ ആ കാരണം കൊണ്ടു തന്നെ ഈ ഗ്രാമത്തില്‍ ഒരു മുന്‍കൈ ഉണ്ടായി. "കൃഷി ഭൂമി കൃഷിക്കാരന്‌" എന്ന മുദ്രാവാക്യം വളാരെ നേരത്തെ തന്നെ സാര്‍വ്വത്രികമായി. എഴുപതുകളില്‍ ജന്മിമാരില്ലാതായി.


കൃഷിഭൂമി കൃഷിക്കാരന്‌ ലഭിച്ചതിന്‌ പുറമെ അശരണരായ നിരവധി കുടുംബങ്ങള്‍ക്ക്‌ അഞ്ചോ പത്തോ സെന്റ്‌ കൈവശഭൂമി സ്വന്തമായി ലഭിച്ചു. ഇതവരുടെ ജീവിതത്തില്‍ അടിസ്ഥനപരമായി മാറ്റം വരുത്തി.
പട്ടാമ്പി കോളേജ്‌ അപ്ഗ്രേഡ്‌ ചെയ്തതും, ഒറ്റപ്പാലം കോളേജ്‌ വന്നതും ചുരുക്കം ചിലരുടെ വിദ്യഭ്യാസ നിലവാരം മെച്ചപ്പെടുത്തി. ഇപ്പോള്‍ ഒരു ശരാശരി രീതിയില്‍ ഗള്‍ഫ്‌ സ്വാധീനവും ഇവിടെ പ്രകടമാണ്‌. സജീവമായ ഒരു സാംസ്കാരിക രംഗവും, രാഷ്ട്രീയ രംഗവും ഏലംകുളത്തുണ്ട്‌. ജനകീയ ആസൂത്രണ പരിപാടിയില്‍ പൊതുപ്രവര്‍ത്തന രംഗത്തുള്ള എല്ലാവരും സജീവമായി സഹകരിച്ചുവരുന്നു. എന്നാല്‍ കാര്‍ഷികോല്‍പ്പാദന രംഗം വളരെ അലസവും ഉദാസീനവുമാണ്‌. ഈ മുരടിപ്പിനെ അതിജീവിച്ച്‌ സര്‍വ്വതോനുമുഖമായ മുന്നേറ്റം ഈ ജനകീയാസൂത്രണ പ്രവര്‍ത്തനത്തിലൂടെ കൈവരിക്കാന്‍ കഴിയുമെന്ന്‌ എല്ലാവരും പ്രത്യാശിക്കുന്നു.

8 comments:

Anonymous said...

it is a informative blog..congrtulations sunil.
oru nattukariyude abhinandanangal

SunilKumar Elamkulam Muthukurussi said...

നാട്ടുകാരിയെ വിര്‍ച്വല്‍ ലോകത്ത് കണ്ട്‌ മുട്ടിയതില്‍ സന്തോഷം.

പക്ഷെ ആരാ എന്താ എന്നൊക്കെ വെളിപ്പെടുത്താമായിരുന്നു.

സസ്നേഹം,
-സു-

Anonymous said...

I am not a blogger...but happened to see the "Bhashaposhini" blog accidently while browsing...and thru' that found out "Elamkulam Panchayath"..was really happy to read it as a nattukari..
ok,I am Nileena- from Kunnakkav,now settled near Kozhikode

SunilKumar Elamkulam Muthukurussi said...

Are you Nileena from "puthumana" kunnakkaav? Then we know. I am from muthukurussi mana

Anonymous said...

yes iam from kunnakkav puthumana.
I wanted to make a clarification regarding the origin of Puthumana. As far as we know two "manas" namely 'Vaikkathu' of Aripra and 'Padinhatta' of kunnakkav(the remains of a nalukettu on the eastern side of the existing house is believed to be of this mana) merged with Puthumana.There is no records on this incident but in older documents it is referred as "vaikkathu padinhatta ennu kooti parayunna puthumana".
The brahmin migration was from Karnataka and the movement was from north to south.

Anyway it inspires me to make more research on the subject,thanks.
HAPPY ONAM !!

SunilKumar Elamkulam Muthukurussi said...

എനിക്കീ ബ്രാഹ്മണ്യം വന്ന വഴി അറിയാന്‍ താല്‍പ്പര്യമില്ല. ചിലപ്പോള്‍, ദളിതം, ബ്രാഹ്മണ്യം സ്ത്രീപക്ഷം എന്നൊക്കെ പറഞ്ഞ്‌ കുറെ അറകള്‍ അടുത്തകാലത്തായി കാണുന്നതിനാലായിരിക്കാം അറകള്‍ക്കുള്ളില്‍ കയറാന്‍ പേട്യാ. (നമ്പൂതിരി ഡോട്ട്‌ കോമില്‍ കുറെ ചരിത്രമുണ്ട്‌)

ഏലംകുളത്തിനെ പറ്റി തന്നെ കൂടുതല്‍ എഴുതണം എന്ന് പ്ലാനുണ്ട്‌. എല്ലാം പ്ലാനായി കിടക്കുന്നു, തല്‍ക്കാലം.

അപ്പോ, ഞാന്‍ കാണാത്ത കുടുംബാഗങ്ങളോടെല്ലാം എന്റെ അന്വേഷണങ്ങളും ഓണാശംസകളും അറിയിക്കുക.

സ്നേഹപൂര്‍വ്വം,
-സു-

Rajeeve Chelanat said...

സുനില്‍,

നാടിന്റെ വിശദമായ നാള്‍വഴി വായിച്ചു.നന്ന്.

ബ്രാഹ്മണരുടെ കുടിയേറ്റത്തെക്കുറിച്ച് നീലിമ എഴുതിയതില്‍ തെറ്റുണ്ട്. നമ്പൂതിരിമാരെക്കുറിച്ചാണെങ്കില്‍, അവര്‍ റായലസീമയില്‍നിന്നാണ്‍് (ആന്ധ്ര)കേരളത്തിലേക്ക് വന്നത്. കര്‍ണ്ണാടകയില്‍നിന്നല്ല.

Unknown said...

ഏലംകുളം പഞ്ചായത്തുകാരനനെങ്കിലും കൂടുതല്‍ ചരിത്രം അറിയിച്ചു തന്നതില്‍ നന്ദി അറിയിക്കുന്നു. എപ്പോഴാണ് ഈ ബ്ലോഗ്‌ കാണാന്‍ കഴിഞ്ഞത്. ഞാന്‍ കുന്നക്കവുകരനാണ്. ഇപ്പോള്‍ ഏഴു വര്‍ഷമായി ദുബൈയില്‍ വര്‍ക്ക്‌ ചെയ്യുന്നു. കൂടുതലറിയാന്‍ താല്പര്യമുണ്ട്